Tuesday, August 17, 2010

ഒരുപിടി വെള്ളി മുടികള്‍ .....!

ചൊവ്വാ ദോഷക്കാരനായി...
അവള്‍
നീണ്ട കാലം കാത്തിരുന്നു...

കാലം
അവളെ അഗാധമായ് പ്രണയിച്ചു
അതിനാല്‍ വേറെ ആര്‍ക്കും
അവളെ വിട്ടുകൊടുത്തില്ല

ഒരു ദിവസം
കാലം അവളോട്‌ വിടപറഞ്ഞു
പ്രണയ സമ്മാനമായ്‌
അവള്‍ക്കു കൊടുത്തത്
ഒരുപിടി വെള്ളി മുടികള്‍

വിരഹത്താലോ
സ്ന്തോഷത്താലോ
അവളുടെ കണ്ണുകളില്‍നിന്നും
ഈര്‍പ്പ ബിന്ദുക്കള്‍ പൊടിഞ്ഞുവീണു

ആ ബിന്ദുക്കളില്‍
രാഹുവും
ഹേതുവും
ചിരിച്ചുകൊണ്ടിരുന്നു...


കലാസുരന്‍....

Wednesday, August 4, 2010

ചേതനയില്ല പരാതിയുമില്ല..!!!

വിവരണങ്ങള്‍ ഇല്ലാതെ
വീണുടയുന്ന
മിഴിനീര്‍ മുത്തുക്കളെ
പെറുക്കി ശേഖരിക്കുന്ന
കവിത്വം ...
അതിനായ് തന്നെ
എന്നോണം
വീണ്ടും വീണ്ടും
കരയുവാന്‍ അഭ്യര്‍ഥിക്കുന്നു ....!
വികാരള്‍ക്ക് ഇവിടെ
ചേതനയില്ല
കണ്ണുകള്‍ക്ക്
കരയുവാന്‍ പരാതിയുമില്ല ....!
എന്നാല്‍
രചനയുടെ തുടക്കത്തില്‍
ഞാന്‍ സാധ്യമാക്കി
എന്ന സ്മിതം
ശല്യമാകുന്നു ...!
അതിന്റെ
തുടര്‍ച്ചയായി
തൂലികകളുടെ
മിഴിനീരായ് ...!!
വീണ് വീണ്ടും
ഉടഞ്ഞു തിളിര്‍ക്കുന്ന
മറ്റൊരു കവിത....!!!

കലാസുരന്‍

വേനല്‍ പക്ഷി പറന്നകന്നു.....!

അരയാലിന്റെ
ഉണങ്ങിയ ശാഖമേല്‍
അവസാനിച്ച ധീര്ഖയാത്രയുടെ
ഊഷ്മളമായ നെടുവീര്‍പ്പിനെ
ഉപവിഷ്ടനാക്കി

അടുത്ത യാത്രയുടെ
കാറ്റിനെ തുളക്കുവാന്‍
തന്റെ തൂവലുകളില്‍
കൊക്കു കൂര്‍പ്പിച്ച്

കടന്നുവന്ന
പാതയുടെ ഓര്‍മ്മകളെ
അവകളുടെ നിഴലുകളും
ശേഷിക്കാതെ

രോമാന്ജമെന്നോണം
ഉതറി കളഞ്ഞശേഷം
പിന്നെയുമൊരു
ദിക്ക് ലക്‌ഷ്യം വച്ച്

ആ വേനല്‍ പക്ഷി
പറന്നകന്നു.....!

കലാസുരന്‍

ഇനി സ്വപ്നങ്ങള്‍ വരാതിരിക്കട്ടെ....!

അഗ്രം കൂര്‍ക്കാത്ത വ്യര്‍ധമായതതെന്തോ
മനസ്സില്‍ കുടുങ്ങി നില്‍ക്കുന്നു
വിഷ പരീക്ഷകളില്‍ കടന്നുകൂടുമ്പോള്‍
അവക്ക്‌ മൂര്‍ച്ച കൂടുന്നു ....

അവ കീറി പിളര്ക്കുന്ന
തിരശീലകള്‍ക്ക് പുറകില്‍
കാണുന്ന കാഴ്ച്ചകള്‍
കന്ണുകള്‍ക്കുള്ളില്‍ കുത്തിക്കയറുന്നു

നിശബ്ദം തുടങ്ങുന്നു.....

നിര്‍വീചാരങ്ങള്‍ ആകാശത്തില്‍ നിന്നും
എരിഞ്ഞു വീഴുന്നു.....
ആകാശ നക്ഷത്രങ്ങളെ
ഒരു വ്യാളി വീഴുങ്ങുന്നു....

ഒരു ചെകുത്താന്‍ കനലില്‍ ഇരുന്നപാടെ
വ്യക്തമല്ലാതെ എന്തോ പറയുന്നു..
അസുരന് എഴുതുവാന്‍ ഒരുപാടുണ്ട്
കടലാസ്സുകള്‍ കരയുന്നു....

പൂനിലാവിനെ ഒരു
ചെന്നായ തിന്ന ശേഷം
തെക്ക്‌ ചക്രവാളത്തില്‍ ചെന്ന്
ഒക്കാനിക്കുന്നു....

സിരകളിലെ ചോര
തെരുവുകളില്‍ നദിയായ് ഒഴുകുന്നു..
ഒരു പ്രാവ്‌ പാമ്പുകളെ വിഴുങ്ങുന്നു
മരണം ചിരിക്കുന്നു.....

അസുരന്റെ തൂലിക നിലച്ചു
മിച്ചമായവ സംഗീതത്തില്‍
വിലാപങ്ങള്‍ കലര്‍ത്തുന്നു.....

സുപ്രഭാതം...!!!

ഇനി സ്വപ്നങ്ങള്‍ വരാതിരിക്കട്ടെ....!

കലാസുരന്‍

പിന്നെയുമൊരു വേനലിന്‍ തുടക്കമെന്നപോലെ ...!

ദുഖത്തിന്‍ നീര്‍ച്ചാലുകള്‍
ഉറഞ്ഞുപോയ
മഞ്ഞുകാലമോന്നില്‍ ....
ഉധാരമായ് ഉല്ലസിക്കുകയില്‍
അനാദിയായ ഒരു
നെടുവീര്‍പ്പിന്റെ അലസ്സത
നിര്മൂല്യമാക്കപ്പെട്ട് ...
തുടരുകയാണോ ?
എന്നോര്‍ക്കുമ്പോള്‍ ....
സന്തോഷത്തിന്റെ
ചുടു ചുംബനങ്ങള്‍ അതിനെ
ഒരിക്കല്‍ക്കൂടെ വ്രണപ്പെടുത്തി
രസിക്കുന്നു....
സ്വപ്നങ്ങളെ
കുത്തിനോവിക്കുന്ന വാക്കുകളെ
കൂട്ടിയോജിപ്പിച്ച് ..
വീണ്ടും ഉടച്ച് എറിയുന്ന
തീപ്പോറിയുടെ
മൃദു മന്ദഹാസങ്ങള്‍ ..
ശബ്ദം മറന്നു
മൌനത്തിലേക്ക്
ഉരുകിയിറങ്ങുന്നു...
വെയില്‍ മേഖത്തൂവാലയെ
പിളര്‍ക്കുന്നു ....
ഉള്ളിലേക്ക് ഊര്‍ന്നിറങ്ങുമ്പോള്‍
പിന്നെയുമൊരു
വേനലിന്‍ തുടക്കമെന്നപോലെ
മഞ്ഞുതുള്ളികള്‍ക്കു പകരം
മിഴികളുടെ ചൂടുള്ള
വിയര്‍പ്പ് .....!

കലാസുരന്‍

പരിവര്‍ത്തനം........

സൂഷ്മ അണുക്കളുടെ
കേന്ദ്ര ബിന്ദു ....
അതിന്റ്റെ വിള്ളലുകളില്‍
ഏകാകിയായി ഇരുന്നു
വര്‍ണ്ണ ശബളമായ
ചിന്തകളില്‍ മുഴുകുന്ന
മനസ്സ് ......
ഉയര്‍ന്ന
പര്‍വ്വതങ്ങളെ
തകര്‍ത്തെറിഞ്ഞ ശേഷം ...
പൂഴിയില്‍ കടന്നു
കാറ്റില്‍ ചിതറി ലയിച്ചു
മരിക്കുന്നു ....!


കലാസുരന്‍...

മഴപോലെ പെയ്യുന്ന കവിത....

നിറുത്തൂ
എന്ന അര്‍ഥവശാല്‍
പൊഴിയുന്ന
വാക്കുകള്‍...
പലപ്പോഴും
മുക്തി നേടാതെ
നിശ്ചലമായ്‌
നിന്നുപോകുന്നു ....
കവിത
മഴപോലെ
പെയ്യുന്നു......!

കലാസുരന്‍.......

ശീര്‍ഷകങ്ങള്‍....

പഴയതായി പോകുന്ന
ശീര്‍ഷകങ്ങളെ
വ്യസനിപ്പിക്കുന്ന
നിര്‍വിചാരമായ
കിനാവുകളുടെ പുനര്‍ ജന്മം....
അത് നിശയിലെന്നപോലെ
കണ്ണുകളെ അന്ധമാക്കുന്ന
ഭീതി ഉളവാക്കി ....
മറ്റൊരു തലക്കെട്ട്‌
ചിന്തകളില്‍ ഉദിക്കും വരെ
കാറ്റിലെ തൂവല്‍ പോലെ
അലഞ്ഞുതിരിയുന്നു...

കലാസുരന്‍...

ഉത്ഭവം

കുത്തനെ വിഴുന്നുകിടക്കുന്ന
ഏകാന്തതയുടെ
ശൂന്യമാം ശിഖരങ്ങള്‍....!
അതാ... ആ ശിഖരങ്ങളുടെ
മുനതോടുന്ന
താഴ്വാരങ്ങളുടെ
അഗാധതയില്‍നിന്നും
തലകീഴായ് മുളക്കുന്ന
കവിത...!

കലാസുരന്‍